Thursday, October 23, 2014

അമ്മ ഒരു ഓർമ്മ

ഓരോ സ്ത്രീയുടേയും മരണം നിശബ്ദമായ സഹനത്തിന്റെ വളരെ നീണ്ട  ഒരുചരിത്രം യാതൊരടയാളവും ബാക്കി വയ്ക്കാതെ  കാലത്തിൽ വിലയം പ്രാപിക്കലാണെന്ന് പണ്ടെങ്ങോ വായിച്ചതായി ഓർക്കുന്നു .ത്യാഗത്തിന്റെയും കരുണയുടേയും   സ്നേഹത്തിന്റേയും   ആകെ  തുകയായിരുന്ന    എന്റെ അമ്മയുടെ ജീവിതവും മറിച്ചായിരുന്നില്ല.
                  അമ്മ മരിച്ചിട്ട്‌  പന്ത്രണ്ടു വർഷം കഴിയുന്ന ഇന്ന് വേദനിക്കുന്ന കുറെ ഓർമ്മകൾ അദൃശമായ ഒരു ചിറകുപോലെ എന്നെ പൊതിയുന്നതായി ഞാൻ അറിയുന്നു.ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങുന്ന വേദന പലപ്പോഴും കണ്ണുകളെഈറനണിയിച്ചുകൊണ്ടേയിരിക്കുന്നു.അമ്മ ജീവിച്ചിരുന്ന കാലത്ത്‌ അമ്മക്കായി ഒന്നും ചെയ്യാൻ സാധിച്ചില്ലല്ലോ എന്നുള്ള വലിയ സങ്കടക്കടലാണ്‌ എന്റെ ഉള്ളിൽ ഇപ്പോൾ അലയടിക്കുന്നത്‌.
             എന്റെ വിവാഹത്തിനു തൊട്ടു  മുൻപു വരെ  എല്ലാ പെൺകുട്ടികളേയും പോലെ തന്നെ അമ്മയുടെ സ്വന്തമായിരുന്നു ഞാൻ.   ശാസിച്ചും ,ശിക്ഷിച്ചും സ്നേഹിച്ചും വളർത്തി.  വിവാഹശേഷം എന്റെ കുടുംബജീവിതത്തിലേക്ക്‌ ഒരിക്കൽ പോലും ക്ഷണിക്കാത്ത ഒരഥിയായി അമ്മ കടന്നു വന്നിട്ടില്ല.അധികാരപരിധിക്കുള്ളിൽ നിർത്താനോ സ്നേഹം പിടിച്ചു വാങ്ങാനോ ശ്രമിച്ചിട്ടില്ലയെന്നു മാത്രമല്ല,സ്നേഹവും കുരുണയും നന്മയും   നിറഞ്ഞ ഒരു    ജീവിതം  നയിക്കാനുള്ള നിരന്തര ഓർമ്മപ്പെടുത്തലുമായി  എന്നെന്നും നില കൊണ്ടു.സാമ്പത്തികമായും അല്ലാതെയും സഹായിച്ചുകൊണ്ടിരുന്ന അമ്മയുടെ സ്നേഹത്തിന്റെ ആഴം അന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല    .

                     കാലം തകർത്താത്ത കരുത്തോടെ ഓർമ്മകളുടെ തിരകൾ മനസ്സിൽ അലയടിക്കുന്നു.
               ഒരിക്കൽ ഇതുപോലൊരു  ഒക്ടോബർ ,-ജപമാലമാസം   .
  ഒരു അനുസരണക്കേടിൽനിന്നുണ്ടായ  കുറ്റബോധത്താൽ കരഞ്ഞുകൊണ്ടു ഞാൻ ജപമാല  ചൊല്ലികൊണ്ടിരുന്ന അമ്മയോടു ചേർന്നു നിന്നു  . എന്നെ ചേർത്തണച്ചുകൊണ്ട്‌  .ചെവിയിൽ നിഷ്ക്കളങ്കമായി മന്ത്രിച്ചു " സങ്കടങ്ങൾ വരുമ്പോഴൊക്കെ മറ്റാരോടും പറയാതെ ഈശ്ശോയോടു മാത്രം പറഞ്ഞാൽ മതി" പിന്നെ കൈയ്യിലിരുന്ന ജപമാല എന്റെ കുഞ്ഞികൈകളിൽ വച്ചുകൊണ്ട്‌ പറഞ്ഞു"പ്രാർത്ഥിക്കണം മാതാവിനോട്‌,ഈശ്ശോയുടെ അമ്മ നമ്മുടെയും".
                         നിരന്തരവും ,നിശ്ശബ്ദവുമായ  പ്രാർത്ഥനയിലൂടെ നേടിയെടുക്കുന്ന ആത്മീകശക്തിയാണ്‌ ജീവിതയാത്രക്കിടയിലുണ്ടാകാൻ സാധ്യതയുള്ള പ്രലോഭനങ്ങളെ,പരീക്ഷണങ്ങളെ സഹനങ്ങളെ കിഴടക്കുവാനുള്ള ആയുധമെന്ന് അമ്മയിൽ നിന്നും ഞാൻ മനസ്സിലാക്കി..   മാത്രമല്ല ഒൻപതു മക്കളെ വളർത്തിയ അമ്മയുടേയും അന്നുണ്ടായിരുന്ന പല അമ്മമാരുടേയും ആയുധം ഈ ശക്തിതന്നെയായിരുന്നു എന്നു ഞാൻ ഓർക്കുന്നു
        ഭർത്താവ്‌ ,വീട്ടുകാർ ,മക്കൾ ,വർഷങ്ങളോളം  എന്റെ ലോകത്ത്‌ ഇവരൊക്കെ മാത്രം ..
അമ്മയോടുള്ള സ്നേഹം ,വല്ലപ്പോഴുമുള്ള ഒരു ഫോൺ കോൾ, അല്ലെങ്കിൽ  ഒരു സന്ദർശ്ശനം അതിൽ  ഒതുക്കി .
ഞാൻ സ്നേഹിച്ചവരും എന്നെ സ്നേഹിച്ചിരുന്നു എന്ന് ഞാൻ കരുതിയിരുന്നവരും  സ്വയം  പറക്കാൻ പ്രാപ്ത്രായപ്പോൾ സ്വന്തം കൂടുകളിലേക്ക്‌ ചേക്കേറി.ഇന്ന് ഏകാന്തതയുടെ കൂട്ടിലിരുന്ന് കഴിഞ്ഞ പോയ വഴികളിലേക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ,ഇതുവരെയുള്ള ജീവിത  യാത്രയിൽ    എന്നെ ഏറ്റവും അധികം സ്നേഹിച്ചിരുന്നവർ  ആരായിരുന്നു ?.എന്റെ മാതാപിതാക്കൾ  -
ആരെയാണ്‌ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത്‌ തീർച്ചയായും  എന്റെ മക്കളെ.
സ്നേഹം താഴേക്കെ ഒഴുകു.പ്രകൃതി നിയമമതാണ്‌.  ചിലരുടെ  വളർച്ചക്ക്‌  മറ്റുചിലരെ  കുറെക്കാലത്തേക്കെങ്കിലും മറന്നേ പറ്റൂ....അങ്ങനെയൊക്കെ ഓർത്ത്‌ സമാധാനിക്കാം. പക്ഷേ ജീവിതത്തിലെ തിരക്കുകളൊക്കെ കഴിഞ്ഞുവരുമ്പോഴേക്കും നമ്മളെ ജീവനുതുല്യം സ്നേഹിച്ചിരുന്നവർ  വെറും ഓർമ്മകൾ മാത്രമായി  മാറിയിട്ടുണ്ടാകും.  
           സ്നേഹിക്കുന്നവരിൽ നിന്നും സ്നേഹം തിരിച്ചു കിട്ടാനാഗ്രഹികാത്തവരില്ല.തിരിച്ചുകിട്ടാത്ത സ്നേഹം ഒരുവേദന തന്നെയാണ്‌ .ചിരിയിലൊളിപ്പിച്ച വേദനയോടെ  ഒരു പക്ഷെ  എല്ലാ അമ്മമാരേയും പോലെ   അമ്മയും ആഗ്രഹിച്ചിട്ടുണ്ടാകും, മക്കളുടെ   സ്നേഹം ,കരുതൽ,സ്നേഹസൂചകമായ സമ്മാനങ്ങൾ.ഒന്നും മനസ്സിലാക്കാൻ  അന്ന് സാധിച്ചിട്ടില്ല.അല്ലെങ്കിലും ജീവിതം അങ്ങനെയാണ്‌.ജീവിതസത്യങ്ങൾ പലതും മനസ്സിലാക്കി വരുമ്പോഴേക്കും ജീവിതം തീരാറായിട്ടുണ്ടാകും.    അമ്മേ അടുത്തജന്മത്തിലെങ്കിലും......

Friday, January 29, 2010

സ്നേഹത്തിണ്റ്റെ പൊന്‍ നൂലിനാല്‍ ബന്ധിക്കപ്പെട്ടവര്‍


അന്‍പതു വര്‍ഷങ്ങള്‍ക്ക്മുന്‍പു മധ്യതിരുവതാംകൂറിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിണ്റ്റെ കഥയാണിത്‌.അവരുടെ ജീവിത ശൈലികളും ജീവിത വീക്ഷണങ്ങളും നമ്മെ അത്ഭുതപ്പെടുത്തും.തീര്‍ച്ച. തലമുറകളായി കൈമാറി വന്ന ആ ജീവിതശൈലി നമുക്ക്‌ കൈമോശം വന്നത്‌ എന്നുമുതല്‍ക്കാണ്‌?.
                                   ചിന്തിക്കൂ.. അടുത്ത തലമുറക്ക്‌ പര്‍ന്നു കൊടുക്കാന്‍ ശ്രേഷ്ഠമായതെന്താണ്‌ നമുക്കള്ളത്‌?
  സ്നേഹത്തിണ്റ്റെ പൊന്‍ നൂലിനാല്‍   ബന്ധിക്കപ്പെട്ടവര്‍

 യാള്‍ അവളെ തണ്റ്റെ ജീവിതത്തിണ്റ്റെ തണലിലേക്ക്‌ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ അവള്‍ക്ക്‌ വയസ്സ്‌ പതിനാറ്‌.'     അബ്രഹാമിനു സാറ' യെന്നപോലെ ദൈവം തനിക്കു തെരെഞ്ഞെടുത്തു തന്ന സഖിയെ അയാള്‍ ജീവനു തുല്യം സ്നേഹിച്ചു.     പുരുഷണ്റ്റെ സ്നേഹം ലഭിച്ചാല്‍ സ്ത്രീ മാലാഖയായി തീരുമെന്ന്‌ അവള്‍ തെളിയിച്ചു.
              
                                  പഠിപ്പോ,പണമോ വേണ്ടത്ര ഇല്ലാത്തവര്‍, പിതൃസ്വത്തായി കിട്ടിയ അരയേക്കര്‍ തരിശു ഭൂമി,ഒരു മൊട്ടക്കുന്ന്‌,അതിണ്റ്റെ നെറുകയില്‍ അവര്‍ ഒരു കുടില്‍ കെട്ടി..നിലാവു പൂത്തിറങ്ങുന്ന രാത്രികളില്‍ ആ കുടിലിണ്റ്റെ മുറ്റത്തിരുന്ന്‌ അവര്‍ സ്വപ്നങ്ങള്‍ നെയ്തു.കുടിലിണ്റ്റെ സ്ഥാനത്ത്‌ മനോഹരമായ ഒരു കൊച്ചു വീട്‌,അതില്‍ നിറയെ മക്കള്‍,പൊന്നുവിളയുന്ന മണ്ണ്‌.തീര്‍ന്നു അവരുടെ കൊച്ചുസ്വപ്നങ്ങള്‍.
                    
                         കാലം കുത്തിയൊഴുകി , ഒരുമലവെള്ളച്ചാട്ടം പോലെ .ആ കാലപ്രവാഹത്തില്‍ അവരുടെ കൊച്ചു കൊച്ചു മോഹങ്ങളും പൂവണിഞ്ഞു. മനോഹരവും ,വൃത്തിയുള്ളതുമായ ഒരു കൊച്ചു വീടും ,ഒന്‍പതുമക്കളേയും,കനാനന്‍ ദേശത്തിനു തുല്യമായ മണ്ണും,നല്‍കിയനുഗ്രഹിച്ച ദൈവത്തിനു അവര്‍ നന്ദി പറഞ്ഞു. മക്കളെല്ലാം പഠനത്തില്‍ സമര്‍ത്ഥര്‍.ഒഴിവുസമയങ്ങളില്‍ മുതിന്ന ആണ്‍ മക്കള്‍ പറമ്പിലിറങ്ങി അപ്പനെസഹായിച്ചും പെണ്‍ മക്കള്‍ അടുക്കളയില്‍ അമ്മയെ സഹായിച്ചും,ഇളയ സഹോദരങ്ങളെ പരിചരിച്ചും ജീവിച്ചു.അദ്ധ്വാനത്തിണ്റ്റെ വില അവര്‍ കണ്ടറിഞ്ഞു,കൊണ്ടറിഞ്ഞു. കന്നുകാലികാലികളും,ആടുമാടുകളും കുടുംബത്തിണ്റ്റെ ഭാഗമായതോടെ വരുമാനം വര്‍ദ്ധിച്ചു
                           പണികഴിഞ്ഞ്‌, ദൂരെ നിന്ന്‌ വരുന്ന അപ്പനെ കാണുമ്പോള്‍ ഉത്സാഹത്തോടെ അമ്മപറയും 'മക്കളെ അപ്പന്‍ വരുന്നുണ്ട്‌ '.എന്നിട്ട്‌ അതിവിശിഷ്ഠനായ ഒരഥിയുടെ ആഗമത്തിലെന്നപോലെ തെല്ലൊരു ഒരുക്കത്തോടെ കാത്തുനില്‍ക്കും.ആഹാരം വിളമ്പുമ്പോള്‍ ദിവ്യമായൊരനുഷ്ഠാനം പോലെ ആദ്യത്തെ ഒരു തവി ചോറ്‌ അപ്പണ്റ്റെ പാത്രത്തില്‍ വിളമ്പും.കുടുംബംനോക്കാനുള്ള അമ്മയുടെ 'പിടിപ്പിനെ'ക്കുറിച്ച്‌ അപ്പന്‍ അഭിമാനം കൊള്ളുന്നതും അഭിനന്ദിക്കുന്നതും മക്കള്‍ കണ്ടും കേട്ടും വളര്‍ന്നു . അവര്‍ പരസ്പരം നല്‍കുന്ന ഈ അംഗീകാരം മാതാപിതാക്കള്‍ കാണപ്പെടുന്ന ദൈവങ്ങളാണെന്ന ചിന്തയിലേക്ക്‌ മക്കളെ കൊണ്ടെത്തിച്ചു.കുടുംബകാര്യങ്ങള്‍ എല്ലാവരും ഒന്നുചേര്‍ന്നാലോചിച്ചു.ഒന്നിച്ചിരുന്നു പ്രാര്‍ത്ഥിച്ചു.തെറ്റുകള്‍ പരസ്പരം ചൂണ്ടിക്കാട്ടിയും ശരികള്‍ അംഗീകരിച്ചും ജീവിച്ചു അവരവര്‍ക്കുചെയ്യവുന്നകാര്യങ്ങള്‍ ഒറ്റയ്ക്കും ചിലപ്പോള്‍ കൂട്ടായിട്ടും ചെയ്തു .അവിടെ പരാതിയില്ല,കുറ്റപ്പെടുത്തലുകളില്ല.
       പത്തു മാസം ചുമന്ന്‌ നൊന്തു പെറ്റതിണ്റ്റെ കണക്ക്‌ അമ്മ മക്കളോട്‌ പറഞ്ഞിട്ടില്ല.മുണ്ട്‌ മുറുക്കിയുടുത്ത്‌ മക്കളെ വളര്‍ത്തിയ കഥ അപ്പനും പറഞ്ഞില്ല. ആ കുടുംബത്തില്‍ എല്ലാവര്‍ക്കൂം ഒന്നു പോലെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ഭാഷ ഉണ്ടായിരുന്നു.സ്നേഹത്തിണ്റ്റെ ,ത്യാഗത്തിണ്റ്റെ, ഉത്സാഹത്തിണ്റ്റെ ഭാഷ.സ്നേഹത്തിണ്റ്റെ പൊന്നൂലിനാല്‍ അവര്‍ ബന്ധിതരായിരുന്നു. അത്‌ പൊട്ടിച്ചെറിയാന്‍ അവാരും ആഗ്രഹിച്ചതുമില്ല .ആ വീട്ടിലെ പെണ്‍ മക്കളെ ആരും പീഢിപ്പിച്ചില്ല,ആണ്‍ മക്കള്‍ ഗുണ്ടാസംഘത്തില്‍പ്പെട്ടതുമില്ല .ആരും അനീതിക്കെതിരെ ഇങ്ക്‌ ലാബ്‌ വിളിച്ച്‌ തെരുവിലൂടെ നടന്നില്ല.(എല്ലാവരും നീതിപൂര്‍വ്വം ജീവിച്ചാല്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ട ആവശ്യമില്ലല്ലോ ?)
                          ആഗ്രാമത്തിലുള്ളവരെ സഹായിക്കാനും അവര്‍ മറന്നില്ല.സ്ത്രീകള്‍ അമ്മയെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു"എണ്റ്റെ പ്രസവ സമയത്ത്‌ ഓടിയെത്താന്‍ ആ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു..എണ്റ്റെ മകളുടെ വിവാഹത്തിന്‌ അവര്‍ സഹായിച്ചില്ലായിരുന്നെങ്കില്‍............... ആ ഗ്രാമത്തിലെ ഏറ്റവും വലിയ വിദ്യാ സമ്പന്നരുടെ മാതാപിതാക്കളായി ,ആരോഗ്യത്തോട്‌ അയാള്‍ എണ്‍പത്തിയഞ്ച്ചും ,അവര്‍ തൊണ്ണൂറ്റിരണ്ടും വയസ്സു വരെ ജീവിച്ചു.
ഇന്ന്‌ സമ്പന്നതയുടെ ഉത്തുംഗശ്രിംഖത്തിലിരുന്ന്‌ പിന്നിലേക്കു നോക്കുമ്പോള്‍ ,ഓര്‍മ്മകളില്‍ കിഴക്കന്‍ മലകളെ തഴുകി വരുന്ന കുഞ്ഞിളം കാറ്റിന്‌ മണ്ണിണ്റ്റേയും വിയര്‍പ്പിണ്റ്റേയും ഗന്ധം. അത്‌ ,അവരുടെ ഒന്‍പതാമത്തെ മകളായി ജനിച്ചതിലുള്ള അഭിമാനത്തിലേക്കുംഒരിക്കലും തീരാത്ത ആനന്ദത്തിലേക്കും എന്നെകൂട്ടികൊണ്ടു പോകാറുണ്ട്‌.

Monday, January 25, 2010

പ്രകൃതി നല്‍കുന്ന പാഠം



               മനുഷ്യനെ നന്‍മയിലേക്ക്‌ നയിക്കുന്നവരെല്ലാം മഹാത്മാക്കളാണ്‌.,ഗുരുക്കന്‍മാരും,നല്ല സുഹൃത്തുക്കളുമൊക്കെ അവരില്‍ പ്പെടും. ജീവിത യാത്രയില്‍ പലപ്പോഴും അവര്‍ വഴികാട്ടികളായി തീരാറുണ്ട്‌   .  ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ പ്രാധാന്യം ജീവിതം തന്നെ നേടിയെടുക്കുന്നതാണ്‌.നേടുന്നതും നഷ്ടപ്പെടുത്തുന്നതും നമ്മള്‍ തന്നെ.ഭൌതീകമായി വലിയ നേട്ടങ്ങലൊന്നും ഉണ്ടാക്കാതെതന്നെ ഇവിടെ സംതൃപ്തരായി ജീവിച്ച്‌ കടന്നു പോകുന്നവരും,കടന്നു പോയവരും ഉണ്ട്‌. ആത്മീയ ജ്ഞാനത്തില്‍നിന്നുരുത്തിരിഞ്ഞു വന്ന നിദാന്തമായ ഹൃദയാഹ്ളാദത്തിണ്റ്റെ പൊങ്കിരണങ്ങള്‍ നമ്മിലേക്കു പകരാന്‍ ശ്രമിച്ചിട്ടുമുണ്ട്‌.
                                                  പ്രകൃതിയുടെ  സൌന്ദര്യാനുഭൂതിയിലേക്ക്‌ എന്നെ ആദ്യമായി കൈപിടിച്ചു നടത്തിയത്‌ നിത്യചൈതന്യയതിയുടെ സാഹിത്യകൃതികളാണ്‌. കൌമാരത്തില്‍നിന്നും യൌവനത്തിലെത്തിയപ്പോഴും,പിന്നെയിപ്പോള്‍ വാര്‍ദ്ധക്യത്തിണ്റ്റെ പടിവാതിലില്‍ എത്തിനില്‍ക്കുമ്പോഴും പ്രകൃതിദര്‍ശനത്തില്‍, ആദ്യാനുഭൂതിതന്നെ.പാപകരവും ദോഷകരവുമല്ലാത്ത ഒരു തരം അനുഭൂതി. സന്തോഷവും , സങ്കടവും വിഹ്വലതകളും പങ്കിടനാവാതെ ഒറ്റപ്പെട്ടിരിക്കുന്ന അവസരങ്ങളിലൊക്കെ പ്രകൃതിതന്നെയാണ്‌ എന്നും എനിക്കാശ്വാസവും അഭയവും. ആ പ്രകൃതി വര്‍ണ്ണന മനസ്സിലിപ്പോഴും പച്ചപിടിച്ചു നില്‍ ക്കുന്നു."എത്ര നോക്കി നിന്നാലും നാമ്പ്‌ വരുന്നത്‌ എങ്ങനെയെന്ന്‌ കാണാനാവുകയില്ല.ഇലച്ചാര്‍ത്തു വന്നു കഴിഞ്ഞാല്‍ പിന്നെ കുഞ്ഞുകുഞ്ഞു പൂമൊട്ടുകള്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടും.ചിലപ്പോള്‍ ഒറ്റയ്ക്ക്‌,ചിലപ്പോള്‍ കുലയായി.നാം ശാന്തമായി കിടന്നുറങ്ങുമ്പോഴും പൂമരങ്ങളും പൂച്ചെടികളും പ്രഭാതസൂര്യനെ സ്വപ്നം കാണുകയാണ്‌.പ്രഭാതത്തിലെ ആദ്യത്തെ ആലോലവായു വരുമ്പോള്‍ തന്നെ വിടരാന്‍ കാത്തു നില്‍ ക്കുന്ന പൂക്കള്‍.ഓരോ പൂവ്‌ വിടരുന്നതും ഒരോ ഹൃദ്യമായ മന്ദഹാസം പോലെയാണ്‌.എന്നാല്‍ അവ പൊട്ടിച്ചിരിക്കുകയല്ല.മലകളുടെ മുകളില്‍കൂടി മഞ്ഞുകയറിവന്ന്‌ ഇലകളിലും പുഷ്പദലങ്ങളിലും വെണ്‍മയുള്ള തുഷാരബിന്ദുക്കള്‍ പതിപ്പിച്ചുപോകുന്നത്‌ഒരു ഉദോഗവും ഇല്ലാതെയാണ്‌,.
                                                                        
                                                           പ്രകൃതിയുടെ ഓരോ ശൈലിയും അത്രയ്ക്ക്‌ ശാന്തമാണ്‌. എല്ലാറ്റിനും പ്രകൃതിക്കു വേണ്ടുവോളം സമയമുണ്ട്‌. പൂവ്‌ വിരിയുന്ന കാര്യത്തിലും.കൂമ്പുന്ന കാര്യത്തിലുമെല്ലാം കൃത്യമായ സമയ നിഷ്ഠയുണ്ട്‌.അതുപോലെ തന്നെയാണ്‌ ഋതുക്കള്‍ വരുന്നതും.ശിശിരം കഴിഞ്ഞാല്‍ വസന്തം വരും. വസന്തം എത്രതന്നെ ആഹ്ളാദകാരിയാണെങ്കിലും ഓരോ വസന്തത്തിനുമറിയാംഇനി പൂക്കളില്‍ നിന്നും പഴങ്ങളും ബീജങ്ങളും വേണ്ട സമയമാണെന്ന്‌..ഉച്ച വെയിലില്‍ ശാന്തമായി സമീരണന്‍ വന്ന്‌ പൂവിന്‍ ദളങ്ങളെ,വേദനിപ്പിക്കാതെ തന്നെ അടര്‍ത്തി കാറ്റില്‍ പറത്തുന്നു.പിന്നെ പൂക്കളും വഹിച്ചു നില്‍ ക്കുന്ന ചെടികള്‍ അമ്മയെപ്പോലെയാണ്‌.ഗര്‍ഭത്തിലിരിക്കുന്ന അടുത്ത തലമുറയെക്കൊണ്ടു വരാന്‍ ചൂടു വേണം.ശരത്ക്കാലം വരും.വര്‍ഷം വരുന്നതിനു മുന്‍പ്‌വിളവെടുപ്പ്‌ കാലമാകും.പിന്നെ വിത്തുകളെല്ലാം പുനരാവിര്‍ഭാവത്തിനു തയ്യാറാകുമ്പോഴേക്കും കടലില്‍നിന്നും കറുത്ത മഴ മേഘങ്ങള്‍ ആകാശത്തേക്കുയരും. അപ്പോള്‍ മാത്രമെ പ്രകൃതി മൌനം ഭഞ്ജിക്കാറുള്ളു. ലോകം അറിയണം, ആകാശത്തുനിന്നും കൃപാരസം വരുന്നുണ്ടെന്ന്‌.ഭൂമിക്കു ജീവന്‍ പ്രധാനം ചെയ്യുന്ന സമയമാണിത്‌. ഭൂമിക്കും വേണം വിശ്രമം. ഹേമന്തം വരുമ്പോഴേക്കും ഇലയില്ല, പൂവില്ല,കായില്ല,ആത്മാവിലെന്നപോലെ വൃക്ഷലതാദികള്‍ നഗ്നമായി നില്‍ ക്കും. ഇത്‌ മനുഷ്യനു നല്‍കുന്ന മൌനത്തില്‍ കൂടിയുള്ള ഒരു സാധക പാഠമാണ്‌. " .
                                                            
                                              പ്രപഞ്ച     പദ്ധതിയില്‍ നമുക്കോരോരുത്തര്‍ക്കും ഓരോ നിയോഗമുണ്ടെന്നും,ആ നിയോഗങ്ങള്‍ ശാന്തതയോടെ, അപരനെ അലോസരപ്പെടുത്താതെ നിര്‍വ്വഹിക്കണമെന്നും പ്രകൃതി നമ്മെ പഠിപ്പിക്കുന്നു.പ്രപഞ്ചസത്യങ്ങളെ മാറ്റി മ    റിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. പ്രകൃതിയെ നിശ്ശബ്ദമായി ആരാധനയോടെ നോക്കിക്കാണുന്ന  ഒരാള്‍ ക്കു    മാത്രമെ        പ്രപഞ്ചപാഠങ്ങളെ ഉള്‍ ക്കൊള്ളുവാനും,അത്‌ സ്വജീവിതത്തിലേക്ക്‌ പര്‍ത്തുവാനും സാധിക്കുകയുള്ളു

Wednesday, April 29, 2009

ഹൃദയത്തിലെ സംഗീതം





                                മ്മാമ്മയോടൊത്തുള്ള ആ ഒരാഴ്ചത്തെ ജീവിതം അതുവരെയുണ്ടായിരുന്ന എണ്റ്റെ ജീവിതവീക്ഷണത്തെ അപ്പാടെ മാറ്റിമറിക്കുകതന്നെ ചെയ്യ്തു. ഈ മഹാനഗരത്തില്‍നിന്നും മനോഹരമായ ആ കൊച്ചു ഗ്രാമത്തില്‍ ഞാനെത്തുമ്പോള്‍ സമയം സന്ധ്യയോടടുത്തിരുന്നു. സന്ധ്യാപ്രര്‍ഥനക്കുള്ള ഒരുക്കത്തിലായിരുന്നു,അമ്മാമ്മയപ്പോള്‍.ഭിത്തിയില്‍ നിരന്നിരുന്ന വിശുദ്ധന്‍മാരുടെയിടയിലിരുന്ന്‌ അപ്പാപ്പന്‍ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. മുറിയില്‍ കത്തിയെരിയുന്ന മെഴുകുതിരി. എങ്ങും ഒരു ദേവാലയത്തിണ്റ്റെ പവിത്രത.
                      പ്രാര്‍ത്ഥനയും അത്താഴവും കഴിഞ്ഞ്‌ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ അമ്മാമ്മയെക്കുറിച്ചു മാത്രമായിരുന്നു.വിദേശത്തേക്കു ചേക്കേറിയ തണ്റ്റെ ഏഴുമക്കളെക്കുറിച്ചും അഭിമാനം കൊള്ളുന്ന അമ്മാമ്മക്ക്‌,ആരോടും പരാതിയോ പരിഭവമോയില്ല.മൂന്നരവര്‍ഷം മുന്‍പു വരെ അപ്പാപ്പന്‍ കൂട്ടിനുണ്ടായിരുന്നു.
                        
                                പാതിതുറന്നിട്ട ജന്നാലയിലൂടെ പുറത്തേക്കുനോക്കി കിടന്നു ഞാന്‍.ഇരുളിലൂടൊഴുകിയെത്തുന്ന കാറ്റിന്‌ പാലപ്പൂവിണ്റ്റെ സുഗന്ധം എവിടെ നിന്നോ ചീവിടുകളുടെ സംഗീതം. അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി.
                    മുറ്റത്ത്‌ പക്ഷികളുടെ ചിറകടിശബ്ദം കേട്ടാണ്‌ രാവിലെ ഉണര്‍ന്നത്‌.പവിത്രമായ ഒരനുഷ്ഠാനം പോലെ, കൂട്ടത്തോടെ പറന്നു വന്ന പ്രാവുകള്‍ക്ക്‌ ഗോതമ്പുമണികള്‍ നല്‍കുന്ന തിരക്കിലായിരുന്നു അമ്മാമ്മയപ്പോള്‍.സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങി വന്ന ആത്മാക്കളെയെന്ന പോലെ അമ്മാമ്മ അവയെ ബഹുമാനത്തേടെ നോക്കി നിന്നു.. അതില്‍ അപ്പാപ്പണ്റ്റെ ആത്മാവിനെ തിരയുന്നതിനിടയിലാണ്‌ ഞാനാകാഴ്ച കണ്ടത്‌അമ്മാമ്മയെ മുട്ടിയുരുമ്മി നില്‍ക്കുന്ന അമ്മുവും അവളുടെ മക്കളും.സുന്ദരി പൂച്ചക്കുട്ടികള്‍!എന്താ അമ്മു രാവിലെ വിശക്കുന്നോ?" എന്നിട്ട്‌ എന്നോടായി പറഞ്ഞു"പെറ്റ വയറല്ലേ ,വിശക്കുന്നുണ്ടാകും"അമ്മാമ്മ അടുക്കളയിലെക്കു നടക്കുമ്പോള്‍ മുറ്റത്തിണ്റ്റെ പടിഞ്ഞാറെ കോണില്‍നിന്നൊരു ദയനീയ ശബ്ദം.-ടിറ്റു -വളര്‍ത്തു നായ. അമ്മാമ്മ അവനെ നോക്കി പുഞ്ചിരിച്ചു.മുറ്റത്തെ തൈമാവിനോടും ,തൊടിയിലെ മുണ്ടന്‍പ്ളാവിനോടും കിന്നാരം പറഞ്ഞ്‌ സന്തോഷത്തോടെ,ഉത്സാഹത്തോടെ ഓടിനടക്കുന്ന അമ്മാമ്മയെ അത്ഭുതത്തോട്‌ നോക്കിക്കാണുകയായിരുന്നു ഞാന്‍ .
            പൂക്കളും പക്ഷികളും,മൃഗങ്ങളുമൊക്കെ ചേരുന്ന ഈ കൂട്ടായ്മ നല്‍കുന്ന ആനന്ദം,,പോയ കാലത്തിണ്റ്റെ മധുരമുള്ള ഓര്‍മ്മകള്‍,,ചിട്ടയായ ജീവിതരീതികള്‍ ഇതൊക്കെതന്നെയാണ്‌ അമ്മാമ്മയെ സന്തോഷവതിയാക്കുന്നത്‌. 

                           .മുറ്റത്തെ ചെത്തിയില്‍, നിറയെ കടും ചുവപ്പു നിറത്തിലുള്ള പൂക്കള്‍ .അവയുടെ ചില്ലകളില്‍ പറ്റിയിരിക്കുന്ന മഞ്ഞുതുള്ളികള്‍ സൂര്യണ്റ്റെ മഞ്ഞപ്രകാശത്തില്‍ വെട്ടിത്തിളങ്ങി.മെല്ലെ മെല്ലെ എണ്റ്റെ മനസ്സിലും ആഹാദത്തിണ്റ്റെ പൊന്‍ കിരണങ്ങള്‍ പടരാന്‍ തുടങ്ങി..ആ ദിവസം എന്നിലെ ആന്തരീകാഹ്ളാദത്തെ ആദ്യമായി ഞാന്‍ കണ്ടെത്തി.
                   നാം എവിടെയായിരുന്നാലും ചുറ്റുപാടുകളെന്തൊക്കെയായാലും അതിനിടയിലും ജീവിതം എങ്ങനെ മനോഹരമാക്കാമെന്ന്‌ ഞാന്‍ പഠിച്ചു കഴിഞ്ഞു..ജീവിതം നമുക്കു തരുന്ന നല്ല കാര്യങ്ങള്‍ ആസ്വദിക്കാന്‍ പഠിച്ചാല്‍ നമ്മിലുള്ള ഏകാന്തതേയും വേദനകളേയും നമ്മില്‍നിന്നകറ്റാന്‍ കഴിയും.. യഥാര്‍തഥത്തില്‍ ആന്തരീകമായി നാം എപ്പോഴും ഏകാന്തതയും ദുഃഖവും അനുഭവിക്കുന്നവരല്ലേ ?
         ഈ മഹാനഗരത്തിയപ്പോഴും മനസ്സില്‍ സംഗീതത്തിണ്റ്റെ അലയടികള്‍.ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ എണ്റ്റെള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഈ സന്തോഷത്തിന്‌ കഴിയും തെളിഞ്ഞ നീലാകാശവും എണ്റ്റെ മൂന്നില്‍ കാണുന്ന  ഇളം വെയിലുമൊക്കെതരുന്ന ഈ സൌന്ദര്യം, ഈ സമാധാനം എണ്റ്റെ മനസ്സിലെ അസുഖകരമായ ചിന്തകളെ ഇല്ലാതാക്കും. ദുഃഖങ്ങള്‍ക്ക്‌ എണ്റ്റെ മനസ്സില്‍ ഇനിയും സ്ഥാനമില്ല. ഞാനുറപ്പിച്ചു കഴിഞ്ഞു

Wednesday, April 22, 2009

സ്നേഹത്തിന്റെ ചില അടയാളങ്ങള്‍


പോയകാലത്തിണ്റ്റെ വളഞ്ഞുനീണ്ടവഴിത്താരകള്‍ താണ്ടി ജീവിതസായാഹ്നത്തിലെത്തിനില്‍ക്കുന്ന കുഞ്ഞൂഞ്ഞമ്മടീച്ചറിനെ ,ഒരിക്കല്‍ കൂടി അവരുടെ ബല്യത്തിലേക്കെത്തിച്ചത്‌,പുസ്തകത്താളില്‍ കോറിയിട്ടിരുന്ന ഏതാനും ചില വരികളാണ്‌. തിമിരം കയറിത്തുടങ്ങിയ കണ്ണുകള്‍ കൊണ്ട്‌ അവര്‍ വീണ്ടും വീണ്ടും ആ വരികള്‍ വായിച്ചു.

"ജീവിതത്തില്‍ സ്നേഹത്തിണ്റ്റെ ചില അടയാളങ്ങള്‍ക്ക്‌ നമ്മള്‍ കരുതുന്നതിനെക്കാള്‍കരുത്തുണ്ട്‌.തീരെ നിസ്സാരമെന്നു കരുതി നമ്മള്‍ അവഗണിച്ചു കളയുന്ന ചെറിയ കാര്യങ്ങളാണ്‌ ജീവിതത്തെ വര്‍ണ്ണഭരിതമാക്കുന്നത്‌. .ഒരു വാക്കിനും ഒരു തലോടലിനും ഒരു ചെറിയ സമ്മാനത്തിനുമൊക്കെ ഒരാളുടെജീവിതത്തില്‍ പകരാനാകുന്ന ഊര്‍ജ്ജം എത്ര വലുതാണ്‌.ഉറ്റവര്‍ നല്‍കുന്ന ഇത്തരം ചില കരുതലുകളല്ലേ ജീവിതത്തിലെ ചില പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമുക്ക്‌ ബലം തരുന്നത്‌'

ഓര്‍മ്മകളുടെ പച്ചിപ്പിലേക്ക്‌ ആഴ്ന്നിറങ്ങിയ ടീച്ചര്‍ അറുപതുവര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പ്രഭാതത്തിലേക്കാണ്‌ എത്തിച്ചേര്‍ന്നത്‌.. അവിടെ ഒരപ്പനും എട്ടുവയസ്സായ മകളും മാത്രം .മരച്ചീനി വിളയുന്ന നാട്‌, മദ്ധ്യതിരുവിതാകൂര്‍- ആദ്യത്തെ മഴയില്‍ കുതിര്‍ന്ന മണ്ണ്‌- കോഴികൂവുന്നതിനു മുന്‍പ്‌ പറമ്പിലേക്കിറങ്ങിയ അപ്പന്‌ 'ബെഡ്കോഫി'യുമായി പോകുകയാണവള്‍. മൂടല്‍ മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന താഴ്‌വാരം. കുന്നിന്‍ മുകളില്‍ നിന്നും താഴേക്കിറങ്ങുന്ന അവള്‍ മണ്ണിനോട്‌ മല്ലിടുന്ന അപ്പനെ അങ്ങു ദൂരെ കണ്ടു. ചുറ്റും പക്ഷികളുടെ പ്രാര്‍ത്ഥനാഗാനം

"മനമേ പക്ഷിഗണങ്ങളിതാ പാടുന്നു ഗീതങ്ങള്‍

മനമേ നീയുമുണര്‍ന്നിട്ടേശു പരനേ പാടി സ്തുതിക്ക. "

അമ്മ അതിരാവിലെ പാടുന്ന പാട്ടിണ്റ്റെ ഈരടികള്‍ പാടിക്കൊണ്ട്‌ അപ്പനെ ലക്ഷ്യമാക്കി അവള്‍ കുന്നിറങ്ങുകയാണ്‌"മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ ഓര്‍ത്തപ്പോള്‍ അവള്‍ക്ക്‌ സങ്കടം വന്നുപോയി. മക്കള്‍ക്ക്‌ വയറുനിറയെ ആഹാരം നല്‍കാന്‍ പാടുപെടുകയാണവര്‍ .

ആവി പറക്കുന്ന കോപ്പയില്‍ നിന്നുയരുന്ന സുഗന്ധം ആവോളം ആസ്വദിച്ച്‌, അതിണ്റ്റെ ചൂടിലേക്ക്‌ ആശ്വാസത്തോടെ ഇറങ്ങിച്ചെല്ലാന്‍ അപ്പന്‍ ശ്രമിക്കുമ്പോള്‍ അവള്‍ വെളുത്ത അടിയുടുപ്പ്‌ ഒതുക്കിപ്പിടിച്ചുകൊണ്ട്‌ വേരിളകി കിടന്നിരുന്ന പുല്ല്‌ ശ്രദ്ധയോടെ പെറുക്കിയെടുത്ത്‌ കുടഞ്ഞ്‌ ഒരു വശത്തേയ്ക്ക്മാറ്റിയിട്ടു. പിന്നെ അമ്മ ചെയ്യാറുള്ളതുപോലെ മരച്ചീനിത്തണ്ട്‌ ഒരേ അകലത്തില്‍ മുള മുകളിലേക്ക്‌ വരത്തക്ക വിധം നാട്ടാന്‍ തുടങ്ങി. അപ്പോഴേക്കും സൂര്യണ്റ്റെ മഞ്ഞപ്രകാശം പുകമഞ്ഞുപടലങ്ങളെ തഴുകി നീക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഉദയസൂര്യണ്റ്റെ കിരണങ്ങളേറ്റുചുവന്ന മുത്തോടെ അവള്‍ അപ്പനെ നോക്കി. ആകണ്ണുകളില്‍ സന്തോഷത്തിണ്റ്റെ തിളക്കം. അപ്പന്‍ അവളെ കെട്ടിപ്പിടിച്ചുകൊണ്ട്‌ അവളുടെ ചെവിയില്‍ മന്ത്രിച്ചു. ";എണ്റ്റെ മോളു മിടുക്കിയാ എണ്റ്റെ പുന്നാര മോള. "ഒരുള്‍പുളകത്തോടെ അവളുടെ കൊച്ചുമനസ്സ്‌ ആ സ്നേഹമന്ത്രം സ്വീകരിച്ച്‌ ഹൃദയത്തിണ്റ്റെ കോണില്‍ സൂക്ഷിച്ചുവച്ചു.പിന്നീടുള്ള ജീവിതയാത്രയില്‍ തളര്‍ന്നുപോകുന്ന അവസരങ്ങളില്‍ എത്രയോ തവണ ആ മന്ത്രം അവള്‍ ഉരുവിട്ട്‌ മനസ്സിനെ ബലപ്പെടുത്തിയിരിക്കുന്നു ,എത്രയോ തവണ തണ്റ്റെ ശിഷ്യഗണങ്ങള്‍ക്ക്‌ ഈമന്ത്രം ഒതിക്കൊടുത്ത് അവരെആത്മവിശ്വാസത്തിണ്റ്റെതേരിലേറ്റി ജീവിതവിജയത്തിലെത്തിക്കാന്‍ തനിക്ക്‌ സാധിച്ചിട്ടുണ്ട്‌.

"എണ്റ്റെ മോളു മിടുക്കിയാ എണ്റ്റെ പുന്നാര മോള്‌" അന്നു രാത്രി അപ്പന്‍ അമ്മയോട്‌ പറയുന്നത്‌ അവള്‍ കേട്ടു . "പിന്നേയ്‌ നിണ്റ്റെ മോള്‌ നിന്നെപ്പോലെ തന്നെ ബഹു കേമിയ, പണിയെടുക്കാന്‍ നല്ല പ്രാപ്തിയാ,അപ്പോള്‍ അമ്മ പറഞ്ഞു "വടക്കേതിലെ അമ്മിണിടീച്ചര്‍ പറയുന്നതു കേട്ടു. അവള്‍ പഠിക്കാനും മിടുക്കിയണെന്ന്‌. തുറന്നുകിടക്കുന്ന ജനാലയിലൂടെ പുറത്തേക്കു നോക്കി കിടക്കുകയായിരുന്നു അപ്പോളവള്‍.ചന്ദ്രനോട്‌ ചേര്‍ന്നുനില്‍ക്കുന്ന ധ്രുവനക്ഷത്രത്തിന്‌ അന്ന്‌ പതിവിലേറെ തിളക്കം. അത്‌ അവളെ നോക്കി കണ്ണുചിമ്മിച്ചിരിച്ചു. അവള്‍ക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല

അറുപതു വര്‍ഷങ്ങള്‍ ഒരു മലവെള്ളച്ചാട്ടം പോലെ തണ്റ്റെ മുന്നിലൂടെ കടന്നു പോയി.. മനുഷ്യണ്റ്റെ ജീവിതരീതിയിലും ചിന്താഗതിയി ലും എത്രയോ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ?ടീച്ചര്‍ തണ്റ്റെ ചിന്തകള്‍അല്‍പ്പനേരം ഒരു നെടുവീര്‍പ്പിലൊതുക്കി നിര്‍ത്തി. .

എന്നിട്ട്‌ അത്ഭുതത്തോടെ ഓര്‍ത്തു . സ്നേഹത്തിണ്റ്റെ സുഗന്ധം ജീവിതത്തിലുടനീളം സഹജീവികളിലേക്ക്‌ചൊരിയണമെങ്കില്‍ബാല്യത്തില്‍ തന്നെ അംഗീകാരവും, അഭിനന്ദനവും കുഞ്ഞുങ്ങള്‍ക്ക്‌നല്‍കണമെന്ന വലിയ മന: ശാസ്ത്രം തണ്റ്റെ മാതാപിതാക്കള്‍ക്ക്‌ ആരാണ്‌ പഠിപ്പിച്ചു കൊടുത്തത് ?മക്കളുടെ കൊച്ചു കൊച്ചു നേട്ടങ്ങളില്‍ പോലും അഭിമാനിക്കുന്നവര്‍, ഒരു പക്ഷെ അവര്‍ക്ക്‌ പരമ്പരാഗതമായി കിട്ടിയ സമ്പത്തായിരിക്കാം. ഇങ്ങനെ തലമുറകളായി പകര്‍ന്നുകിട്ടിയ ആശയാദര്‍ശങ്ങളും, പെരുമാറ്റ രീതികളും,ജീവിതശൈലികളും എങ്ങനെ ,എവിടെവച്ചാണുനമുക്കുനഷപ്പെട്ടത്‌?

ഓര്‍മ്മകളുടെ പൂന്തോപ്പില്‍നിന്നൂം ഉയര്‍ന്നുവന്ന ഒരിളംതെന്നല്‍ എഴുപതിനോടടുത്ത കുഞ്ഞൂഞ്ഞമ്മടീച്ചറിനെ ഏഴുവയസ്സുകരിയാക്കി മാറ്റി . തീരെ നിസ്സാരമെന്നു കരുതി നമ്മള്‍ അവഗണിച്ചു കളയുന്ന ചെറിയകാര്യങ്ങളാണ്‌ ജീവിതത്തെ വര്‍ണ്ണഭരിതമാക്കുന്നത്‌

Sunday, March 8, 2009

'എണ്റ്റെ അച്ചായന്‍ എണ്റ്റെ ജീവിത മാതൃക'

ധ്യ കേരളത്തിലെപ്രശസ്തമായ ആ ആസ്പത്രിയില്‍ ഞാനെത്തിയപ്പോള്‍ സമയം നാലുമണി കഴിഞ്ഞിരുന്നു. "സിസ്റ്റര്‍, ഫ.തോമസ്‌ പത്തിപ്പറമ്പില്‍ കിടക്കുന്ന മുറി ഒന്നു കാണിച്ചു തരുമോ?" ഞാന്‍ ആദ്യം കണ്ട നേഴ്സിനോടു ചോദിച്ചു. അവര്‍ ആര്‍ വാര്‍ഡിലെ 608)o മുറി എനിക്കു കാണിച്ചു തന്നു .ഞാന്‍ മുറിയിലേക്ക്‌ കയറുമ്പോള്‍ അദ്ദേഹം സഹോദരങ്ങളായ ഞങ്ങളുടെയൊക്കെ പേരുകള്‍ ആവര്‍ത്തിച്ചുവിളിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഇത്രയും സ്നേഹം ആ മനസ്സില്‍ ഞങ്ങള്‍ക്കായി കരുതിയിരുന്നുഎന്ന്‌ അപ്പോള്‍ മാത്രമാണു ഞങ്ങള്‍ അറിഞ്ഞത്‌.ആ അറിവ്‌ ചുറ്റും കൂടിനിന്നിരുന്ന സഹോദരിമാരായ ഞങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചു.വൈദീകവിദ്യാര്‍ഥികളുടെ പരിശീലനത്തിനായി ഉഴിഞ്ഞുവച്ച ജീവിതം,സഭയുടെ വളര്‍ച്ച,അതിലൂടെ സഭ മക്കളുടെ ഉയര്‍ച്ച ഈലക്ഷ്ത്തിലൂടെയുള്ള യാത്രയില്‍ കുടുംബബന്ധങ്ങളില്‍ ഒരുപരിധിവരെഅകലം സൂക്ഷിച്ചിരുന്നു അദ്ദേഹം അതുകൊണ്ടുതന്നെ ഒരുതരംഭയഭക്തിബഹുമാനങ്ങളോടെയാണ്‌ ഞങ്ങള്‍അദ്ദേഹത്തിന്നരികില്‍നിന്നിരുന്നത്‌. മരിച്ചുപോയ തണ്റ്റെമാതാപിതാക്കളെ ഗുരുക്കന്‍മാരായ സഖറിയാസച്ചന്‍,ഔറേലിയനച്ചന്‍,പിതാക്കന്‍മാരായ കാവുകാട്ടുതിരുമേനി,മാര്‍ഈവാനിയോസ്‌,അത്താനിയോസിയോസ്‌,ഇവരെയൊക്കെവിളിച്ച്അവരുടെ പ്രാര്‍ത്ഥനസഹായംതേടുന്നതുകേട്ടപ്പോള്‍,ഉരുണ്ടുകൂടിയകാര്‍മേഘങ്ങള്‍്‌മഴത്തുള്ളികളായിതാഴേക്കുപതിക്കുന്നതുപോലെഅടക്കിനിര്‍ത്തിയിരുന്നഞ്ഞങ്ങളുടെദൂഃംകണ്ണീരായിതാഴേക്കൊഴുകി .
"എണ്റ്റെ അച്ചായന്‍,എണ്റ്റെ ജീവിത മാതൃക-സിമ്പിള്‍ ലൈഫ്‌' അദ്ദേഹംപറഞ്ഞുകൊണ്ടേയിരുന്നു 'ഞങ്ങള്‍ ചന്തയില്‍ പോയി.ഒരുപാട്‌ സാധനങ്ങള്‍ വാങ്ങി..എല്ലാം പാവങ്ങള്‍ക്കുവിതരണംചെയ്യ്തു'ബോധമനസ്സിനുമപ്പുറംഉപബോധമനസ്സിണ്റ്റെആഴത്തിലേക്ക്‌ഊളിയിട്ടിറങ്ങിച്ചെന്ന്ഭൂതകാലത്തിണ്റ്റെസുകരമായപാതയിലൂടെസഞ്ചരിക്കകയാണിപ്പോള്‍അദ്ദേഹംൃ പാവപ്പെട്ടവരെ സഹായിക്കുക എന്നത്‌ അദ്ദേഹത്തിണ്റ്റെ ജീവിതദൌത്യംതന്നെയായിരുന്നല്ലൊ എന്നു ഞങ്ങള്‍ ഓര്‍ത്തു..വിശ്വാസികളോട്‌ സുവിശേഷം ഓതുന്നതിനു മുന്‍പ്‌ അവണ്റ്റെ വിശപ്പടക്കണമെന്നും,വലതുകൈ ചെയ്യുന്നത്‌ ഇടതുകൈ അറിയരുതെന്നും അദ്ദേഹത്തിനു നിര്‍ബ്ബന്ധം ഉണ്ടായിരുന്നു.നന്‍മയുടെ നാളങ്ങള്‍ തണ്റ്റെ ഹൃദയത്തില്‍ കൊളുത്തിവച്ച സ്വന്തം പിതാവിനെക്കുറിച്ചുള്ള ഓര്‍മ്മകളാല്‍ ചുണ്ടുകള്‍ മന്ത്രിച്ചുകൊണ്ടിയിരുന്നു"എണ്റ്റെ അച്ചായന്‍ എണ്റ്റെ ജീവിത മാതൃക' ആ വാക്കുകള്‍ ഒപ്പിയെടുത്ത്‌, വേദനിക്കുന്ന മനസ്സുമായി ഞാന്‍ പുറത്തേക്കിറങ്ങി.സന്ദര്‍ശകര്‍ ധാരാളമായി മുറിയിലേക്കു വന്നുകൊണ്ടേയിരുന്നു. ആശുപത്രിവളപ്പിലെ മനോഹരമായ ദേവാലയത്തിലെ ശാന്തയില്‍ വെറുതെയിരുന്നു ഞാന്‍.. .മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റം.ദേവാലയത്തിനുവെളിയിലിറങ്ങി, പിന്നിലേക്ക്‌ നടന്നു.ആരുടേയൊ കരവിരുതില്‍ തീര്‍ത്ത മനോഹരമായ പൂന്തോട്ടം,അതിനു താഴെ റസ്റ്റോറണ്റ്റ്‌,ദൂരെ, താഴ്‌വാരത്തിനുമപ്പുറം നഗരം. ഉയര്‍ന്നുനില്‍ക്കുന്ന സൌധങ്ങള്‍ക്കുമുകളില്‍ അവസാനത്തെ വെയില്‍ക്കീറുകള്‍ പൂമ്പാറ്റച്ചിറകുകള്‍പോലെ പാറി നടക്കുന്നു.
ഓര്‍മ്മയുടെ പച്ചിപ്പിലേക്ക്‌ ആഴ്ന്നിറങ്ങൂമ്പോള്‍ അവിടെ ഒരപ്പനും അമ്മയും ഒന്‍പതു മക്കളും,-സ്നേഹത്തിണ്റ്റെ നിറക്കൂട്ടുകള്‍ ചാലിച്ച്‌ ജീവിതത്തിനു വര്‍ണ്ണങ്ങള്‍ നല്‍കാന്‍ അന്യോന്യം ശ്രമിച്ചവര്‍- തിരുകുടുംബത്തിണ്റ്റെമധ്യസ്ഥനായ യൌസേപ്പിതാവിനെപ്പോലെ നിശഃബ്ധവും,ലളിതവും അദ്ധ്വാനപൂര്‍ണ്ണവും,സ്നേഹനിര്‍ഭരവും പ്രാര്‍ത്ഥനാനിരതവുമായ ഒരുജീവിതശൈലി സ്വായത്തമാക്കി ജീവിച്ച ഞങ്ങളുടെ അച്ചായന്‍.കരുണയുടെ നിറകുടമായ അമ്മ. "എണ്റ്റെ അച്ചായന്‍ എണ്റ്റെ ജീവിത മാതൃക, സിമ്പിള്‍ ലൈഫ്‌" എണ്റ്റെ മനസ്സ്‌ മന്ത്രിച്ചു. പത്തിപ്പറമ്പിലെ തോമസ്സച്ചണ്റ്റെ ജിവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി തീര്‍ച്ചയായും സ്വന്തം പിതാവുതന്നെയായിരുന്നു. പദവിക്കോ ,പ്രശസ്തിക്കോവേണ്ടി ദാഹിക്കാത്ത മനസ്സ്‌,ലളിതജീവിതം,ശാന്ത സ്വഭാവം ഇതെല്ലാം പിതാവില്‍നിന്നും സ്വായത്തമാക്കിയ സുക്യതങ്ങളാണ്‌.


മലങ്കരസഭയും അച്ചായനും തമ്മിലുള്ള ബന്ധം ഒരു ചലച്ചിത്രത്തിലെന്നപോലെ മനസ്സില്‍ തെളിയുകയാണ്‍്‌.മലങ്കരസഭപുനരൈക്യത്തിണ്റ്റെ ആദ്യകാലം.അയിരൂറ്‍ ലൂര്‍ദ്ദാശ്രമത്തിലെ വൈദീകരുമായുള്ള സമ്പര്‍ക്കത്തിലൂടെയും അവര്‍ നല്‍കിയ പുസ്തകങ്ങളുടെ നിരന്തര പഠനത്തിലൂടെയും ,ശ്ളൈഹീകവും,സാര്‍വ്വത്രികവും ഏകവും വിശുദ്ധവുമായസഭ കത്തോലീക്ക സഭ മാത്രമാണെന്ന്‌ മനസ്സിലാക്കിയ അച്ചായന്‍ 1931 ല്‍ മാര്‍ ഈവാനിയോസ്സ്‌ പിതാവിണ്റ്റെ പ്രസംഗം കേള്‍ക്കാനിടയായി..പ്രസംഗം കഴിഞ്ഞപ്പോള്‍ സഭയില്‍ ചേരാനുള്ള തണ്റ്റെ ആഗ്രഹം പിതാവിനെ അറിയിച്ചു. "മകനെ നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉടനെ ചേര്‍ന്നുകൊള്ളു.'അച്ചായന്‍ ഒരു നിമിഷംഒന്നു ചിന്തിച്ചു,വീട്ടുകാരിയോടാലോചിക്കാതെ താന്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലല്ലൊ?എന്തു ചെയ്യണം?മറ്റോന്നും ചിന്തിക്കാന്‍ നില്‍ക്കാതെ അപ്പോള്‍തന്നെ സഭയില്‍ ചേര്‍ന്നു. ആ വര്‍ഷം, തന്നെ ഡിസംബറില്‍ ജനിച്ച മകനു തോമസ്സ്‌ എന്നു പേരിട്ടു. ഓര്‍ത്തഡോക്സ്‌ സഭാവിശ്വാസികളുടെ എതിര്‍പ്പുകളെ വകവയ്ക്കതെ കത്തോലിക്ക സഭയില്‍ തന്നെ മാമ്മോദ്ദീസ മുക്കി. അന്നു രാത്രി ,മിത്രങ്ങളായി നിന്നിരുന്നവര്‍ ശത്രുക്കളായി വന്ന്‌ വീടാക്രമിച്ചെങ്കിലും,അവരെല്ലാം അധികം താമസ്സിക്കാതെ പുനരൈക്യക്കൂട്ടായ്മയിലേക്ക്‌ ചേക്കേറി വീണ്ടും മിത്രങ്ങളായി തീര്‍ന്നു.
സഭയുടെ ആത്മീകമായ വളര്‍ച്ച മാത്രമല്ല, സാമ്പത്തീക വളര്‍ച്ചയും തണ്റ്റെ മകനിലൂടെ തന്നെ സാധ്യമാകണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചിരുന്നു. നാലുപതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഒരു രംഗം മനസ്സില്‍ തെളിയുന്നു പത്തുവര്‍ഷത്തെ ഉപരിപഠനത്തിനുശേഷം റോമില്‍നിന്നും നാട്ടിലെത്തിയ പത്തിപ്പറമ്പിലെ തോമസച്ചനു തേക്കുങ്കല്‍ ഇടവകക്കാരുടെ വക സ്വീകരണം.സ്വീകരണത്തിനുശേഷം വീട്ടിലെത്തിയ മൂത്തമകനെ അഭിമാനത്തോടെ നോക്കിനില്‍ക്കുന്ന മാതാപിതാക്കള്‍,അവരുടെപിന്നില്‍ നിന്ന്‌ കൌതുകത്തോടെ സഹോദരനെ നോക്കുന്ന സഹോദരങ്ങള്‍.അമ്മയുടെ മറവില്‍ നിന്ന്‌ പിഞ്ചിക്കീറിത്തുടങ്ങിയ ഉടുപ്പ്‌ കൈ കൊണ്ടുമറച്ചുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാനപ്പോള്‍.. തലേ ദിവസം രാത്രി അച്ചായന്‍ ഞങ്ങളെല്ലവരോടുമായി പറഞ്ഞു"നമ്മുടെ ബുദ്ധിമുട്ടുകളൊന്നും അച്ചന്‍ അറിയണ്ട,അദ്ദേഹം സഭക്കുവേണ്ടി നിയോഗിക്കപ്പെട്ടവനാ".അന്ന്‌ എനിക്ക്‌ അതിണ്റ്റെ അര്‍ത്ഥം ഒട്ടും മനസ്സിലായില്ല.പക്ഷേ ഇന്ന്‌ അതൊക്കെ ഓര്‍ക്കുമ്പോള്‍ കണ്ണുകളും, മനസ്സും നിറഞ്ഞു തുളുമ്പുന്നു.
മക്കളില്‍ നിന്നുപോലും ഒന്നും ആഗ്രഹിക്കാതെ പരാതിയോ പരിഭവമോ ഇല്ലാതെ,ദൈവത്തിണ്റ്റെ പദ്ധതികളോടു പൂര്‍ണ്ണമായി സഹകരിച്ചുജീവിച്ച നമ്മുടെ മാതാപിതാക്കള്‍ യഥാര്‍ത്ഥത്തില്‍ ആരാലും അറിയപ്പെടാതെ കടന്നു പോയ വിശുദ്ധരായിരുന്നില്ലേ?ദൈവതിരുമനസ്സിനു വിധേയരായി ജീവിക്കുക എന്നതാണ്‍ നമ്മുടെ ആത്യന്തികമായ ലക്ഷ്യവും കടമയുമെന്ന്‌ സ്വന്തം ജീവിതത്തിലുടെ അവര്‍ നമ്മേ കാണിച്ചു തന്നു..കുടുംബ ജീവിതത്തിലെ മുള്‍ച്ചെടികളെപ്പോലും പനിനീര്‍പുഷ്പ്പങ്ങളാക്കി ശ്രമിച്ചവര്‍.
സമൂഹത്തിനുവേണ്ടി സഭക്കുവേണ്ടി എണ്റ്റെ രണ്ടു മക്കളെ നല്‍കിയിട്ടുണ്ടെന്നു പറയുമ്പോള്‍ അച്ചായണ്റ്റെ മുഖം അഭിമാനം കൊണ്ടു തെളിയുന്നതു കാണാമായിരുന്നു.അദ്ദേഹം നല്‍കിയ ആത്മീകചൈതന്യം ഉള്‍ക്കൊണ്ട്‌ ഇന്ന്‌ മക്കളും, കൊച്ചു മക്കളും, കൊച്ചു മക്കളുടെ മക്കളുമായി പത്തിലധികം പേരെ കുടൂംബത്തില്‍ നിന്നും സഭാസേവനത്തിനായി ദൈവം തെരെഞ്ഞെടുത്തിരിക്കുകയാണ്‌.സന്യാസത്തിലൂടെയല്ലാതെ കുടൂംബജീവിതത്തോടെപ്പം സഭയെ ആത്മാര്‍ത്ഥമായിസേവിച്ചുകൊണ്ടിരിക്കുന്നഒരാളുണ്ട്‌,- രോഗശയ്യില്‍കിടക്കുന്ന തോമസച്ചനെ നിശഃബ്ദമായി ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിണ്റ്റെ സഹോദരി. ,
മാര്‍ ഈവാനിയോസ്സിണ്റ്റെ, 'സന്യാസത്തോളമെത്തുന്ന' ആത്മീകദര്‍ശനവും ലാളിത്യവും നേരിട്ട്‌ സ്വീകരിച്ച്‌ അത്‌ മക്കളിലൂടെ കൈമാറ്റം ചെയ്യാന്‍ ശ്രമിച്ച നമ്മുടെ മാതാപിതാക്കള്‍ സഭാവളര്‍ച്ചയിലെ ചവിട്ടുപടികളായിരുന്നില്ലേ?
സഭാചരിത്രത്തിണ്റ്റെ താളൂകളില്‍ ഒരിക്കല്‍പ്പോലും പേരു വരാന്‍ സാധ്യതയില്ലാത്ത എത്രയോ 'അച്ചായന്‍മാര്‍' നമുക്കു മാതൃകയായി ജീവിച്ച്‌ നമുക്കുമുന്‍പേകടന്നുപോയി. സഭാതലത്തിലുംകുടുംബജീവിതത്തിലുംഇന്നുണ്ടായിക്കൊണ്ടിരിക്കുന്നഎല്ലാപ്രശ്നങ്ങള്‍ക്കും ഒരു പ്രധാനകാരണം,ധാര്‍മ്മിക വിഷയങ്ങളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടത്ര പരിശീലനം നല്‍കാന്‍ നമുക്കു കഴിയാത്തതാണ്‍്ം.. മക്കളുടെ സാന്തോഷത്തിനു വേണ്ടി നാം മുടക്കുന്ന ലക്ഷങ്ങള്‍, നിദാന്തമായ ശാന്തിയും ആനന്ദവും അവര്‍ക്ക്‌ നല്‍കുന്നുണ്ടോയെന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.
ക്രിസ്തീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ അടുത്തതലമുറയിലേക്ക്‌ കൈമാറ്റംചെയ്യാന്‍നിയോഗിക്കപ്പെട്ടവരായ നാം അതില്‍ പരാജയപ്പെട്ടിട്ടില്ലേ?
ദേവാലയത്തില്‍ സന്ധ്യാമണി മുഴങ്ങി.ചുറ്റും ഇരുള്‍ വ്യാപിച്ചു തുടങ്ങയിരിക്കുന്നു.മാവിന്‍ കൊമ്പിലിരുന്ന്‌ അതുവരെ കലപില കൂട്ടിയിരുന്ന കാക്കകള്‍ കൂട്ടിലേക്ക്‌ ചേക്കേറി.ഞാന്‍ മുറിയിലേക്കുമടങ്ങി. സന്ദര്‍ശകരെല്ലാം പോയികഴിഞ്ഞിരുന്നു എണ്റ്റെ ചേച്ചിമാര്‍ 51 )ം സങ്കീര്‍ത്തനം ഉറക്കെ ചൊല്ലുന്നു. ഞാന്‍ അച്ചനെത്തന്നെ നോക്കി നിന്നു..അപ്പോഴും .ആ ചുണ്ടുകള്‍ മന്ത്രിച്ചുകൊണ്ടിരുന്നു "എണ്റ്റെ അച്ചായന്‍ എണ്റ്റെ ജീവിത മാതൃക-സിമ്പിള്‍ ലൈഫ്‌. "