Wednesday, April 22, 2009

സ്നേഹത്തിന്റെ ചില അടയാളങ്ങള്‍


പോയകാലത്തിണ്റ്റെ വളഞ്ഞുനീണ്ടവഴിത്താരകള്‍ താണ്ടി ജീവിതസായാഹ്നത്തിലെത്തിനില്‍ക്കുന്ന കുഞ്ഞൂഞ്ഞമ്മടീച്ചറിനെ ,ഒരിക്കല്‍ കൂടി അവരുടെ ബല്യത്തിലേക്കെത്തിച്ചത്‌,പുസ്തകത്താളില്‍ കോറിയിട്ടിരുന്ന ഏതാനും ചില വരികളാണ്‌. തിമിരം കയറിത്തുടങ്ങിയ കണ്ണുകള്‍ കൊണ്ട്‌ അവര്‍ വീണ്ടും വീണ്ടും ആ വരികള്‍ വായിച്ചു.

"ജീവിതത്തില്‍ സ്നേഹത്തിണ്റ്റെ ചില അടയാളങ്ങള്‍ക്ക്‌ നമ്മള്‍ കരുതുന്നതിനെക്കാള്‍കരുത്തുണ്ട്‌.തീരെ നിസ്സാരമെന്നു കരുതി നമ്മള്‍ അവഗണിച്ചു കളയുന്ന ചെറിയ കാര്യങ്ങളാണ്‌ ജീവിതത്തെ വര്‍ണ്ണഭരിതമാക്കുന്നത്‌. .ഒരു വാക്കിനും ഒരു തലോടലിനും ഒരു ചെറിയ സമ്മാനത്തിനുമൊക്കെ ഒരാളുടെജീവിതത്തില്‍ പകരാനാകുന്ന ഊര്‍ജ്ജം എത്ര വലുതാണ്‌.ഉറ്റവര്‍ നല്‍കുന്ന ഇത്തരം ചില കരുതലുകളല്ലേ ജീവിതത്തിലെ ചില പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമുക്ക്‌ ബലം തരുന്നത്‌'

ഓര്‍മ്മകളുടെ പച്ചിപ്പിലേക്ക്‌ ആഴ്ന്നിറങ്ങിയ ടീച്ചര്‍ അറുപതുവര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പ്രഭാതത്തിലേക്കാണ്‌ എത്തിച്ചേര്‍ന്നത്‌.. അവിടെ ഒരപ്പനും എട്ടുവയസ്സായ മകളും മാത്രം .മരച്ചീനി വിളയുന്ന നാട്‌, മദ്ധ്യതിരുവിതാകൂര്‍- ആദ്യത്തെ മഴയില്‍ കുതിര്‍ന്ന മണ്ണ്‌- കോഴികൂവുന്നതിനു മുന്‍പ്‌ പറമ്പിലേക്കിറങ്ങിയ അപ്പന്‌ 'ബെഡ്കോഫി'യുമായി പോകുകയാണവള്‍. മൂടല്‍ മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന താഴ്‌വാരം. കുന്നിന്‍ മുകളില്‍ നിന്നും താഴേക്കിറങ്ങുന്ന അവള്‍ മണ്ണിനോട്‌ മല്ലിടുന്ന അപ്പനെ അങ്ങു ദൂരെ കണ്ടു. ചുറ്റും പക്ഷികളുടെ പ്രാര്‍ത്ഥനാഗാനം

"മനമേ പക്ഷിഗണങ്ങളിതാ പാടുന്നു ഗീതങ്ങള്‍

മനമേ നീയുമുണര്‍ന്നിട്ടേശു പരനേ പാടി സ്തുതിക്ക. "

അമ്മ അതിരാവിലെ പാടുന്ന പാട്ടിണ്റ്റെ ഈരടികള്‍ പാടിക്കൊണ്ട്‌ അപ്പനെ ലക്ഷ്യമാക്കി അവള്‍ കുന്നിറങ്ങുകയാണ്‌"മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ ഓര്‍ത്തപ്പോള്‍ അവള്‍ക്ക്‌ സങ്കടം വന്നുപോയി. മക്കള്‍ക്ക്‌ വയറുനിറയെ ആഹാരം നല്‍കാന്‍ പാടുപെടുകയാണവര്‍ .

ആവി പറക്കുന്ന കോപ്പയില്‍ നിന്നുയരുന്ന സുഗന്ധം ആവോളം ആസ്വദിച്ച്‌, അതിണ്റ്റെ ചൂടിലേക്ക്‌ ആശ്വാസത്തോടെ ഇറങ്ങിച്ചെല്ലാന്‍ അപ്പന്‍ ശ്രമിക്കുമ്പോള്‍ അവള്‍ വെളുത്ത അടിയുടുപ്പ്‌ ഒതുക്കിപ്പിടിച്ചുകൊണ്ട്‌ വേരിളകി കിടന്നിരുന്ന പുല്ല്‌ ശ്രദ്ധയോടെ പെറുക്കിയെടുത്ത്‌ കുടഞ്ഞ്‌ ഒരു വശത്തേയ്ക്ക്മാറ്റിയിട്ടു. പിന്നെ അമ്മ ചെയ്യാറുള്ളതുപോലെ മരച്ചീനിത്തണ്ട്‌ ഒരേ അകലത്തില്‍ മുള മുകളിലേക്ക്‌ വരത്തക്ക വിധം നാട്ടാന്‍ തുടങ്ങി. അപ്പോഴേക്കും സൂര്യണ്റ്റെ മഞ്ഞപ്രകാശം പുകമഞ്ഞുപടലങ്ങളെ തഴുകി നീക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഉദയസൂര്യണ്റ്റെ കിരണങ്ങളേറ്റുചുവന്ന മുത്തോടെ അവള്‍ അപ്പനെ നോക്കി. ആകണ്ണുകളില്‍ സന്തോഷത്തിണ്റ്റെ തിളക്കം. അപ്പന്‍ അവളെ കെട്ടിപ്പിടിച്ചുകൊണ്ട്‌ അവളുടെ ചെവിയില്‍ മന്ത്രിച്ചു. ";എണ്റ്റെ മോളു മിടുക്കിയാ എണ്റ്റെ പുന്നാര മോള. "ഒരുള്‍പുളകത്തോടെ അവളുടെ കൊച്ചുമനസ്സ്‌ ആ സ്നേഹമന്ത്രം സ്വീകരിച്ച്‌ ഹൃദയത്തിണ്റ്റെ കോണില്‍ സൂക്ഷിച്ചുവച്ചു.പിന്നീടുള്ള ജീവിതയാത്രയില്‍ തളര്‍ന്നുപോകുന്ന അവസരങ്ങളില്‍ എത്രയോ തവണ ആ മന്ത്രം അവള്‍ ഉരുവിട്ട്‌ മനസ്സിനെ ബലപ്പെടുത്തിയിരിക്കുന്നു ,എത്രയോ തവണ തണ്റ്റെ ശിഷ്യഗണങ്ങള്‍ക്ക്‌ ഈമന്ത്രം ഒതിക്കൊടുത്ത് അവരെആത്മവിശ്വാസത്തിണ്റ്റെതേരിലേറ്റി ജീവിതവിജയത്തിലെത്തിക്കാന്‍ തനിക്ക്‌ സാധിച്ചിട്ടുണ്ട്‌.

"എണ്റ്റെ മോളു മിടുക്കിയാ എണ്റ്റെ പുന്നാര മോള്‌" അന്നു രാത്രി അപ്പന്‍ അമ്മയോട്‌ പറയുന്നത്‌ അവള്‍ കേട്ടു . "പിന്നേയ്‌ നിണ്റ്റെ മോള്‌ നിന്നെപ്പോലെ തന്നെ ബഹു കേമിയ, പണിയെടുക്കാന്‍ നല്ല പ്രാപ്തിയാ,അപ്പോള്‍ അമ്മ പറഞ്ഞു "വടക്കേതിലെ അമ്മിണിടീച്ചര്‍ പറയുന്നതു കേട്ടു. അവള്‍ പഠിക്കാനും മിടുക്കിയണെന്ന്‌. തുറന്നുകിടക്കുന്ന ജനാലയിലൂടെ പുറത്തേക്കു നോക്കി കിടക്കുകയായിരുന്നു അപ്പോളവള്‍.ചന്ദ്രനോട്‌ ചേര്‍ന്നുനില്‍ക്കുന്ന ധ്രുവനക്ഷത്രത്തിന്‌ അന്ന്‌ പതിവിലേറെ തിളക്കം. അത്‌ അവളെ നോക്കി കണ്ണുചിമ്മിച്ചിരിച്ചു. അവള്‍ക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല

അറുപതു വര്‍ഷങ്ങള്‍ ഒരു മലവെള്ളച്ചാട്ടം പോലെ തണ്റ്റെ മുന്നിലൂടെ കടന്നു പോയി.. മനുഷ്യണ്റ്റെ ജീവിതരീതിയിലും ചിന്താഗതിയി ലും എത്രയോ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ?ടീച്ചര്‍ തണ്റ്റെ ചിന്തകള്‍അല്‍പ്പനേരം ഒരു നെടുവീര്‍പ്പിലൊതുക്കി നിര്‍ത്തി. .

എന്നിട്ട്‌ അത്ഭുതത്തോടെ ഓര്‍ത്തു . സ്നേഹത്തിണ്റ്റെ സുഗന്ധം ജീവിതത്തിലുടനീളം സഹജീവികളിലേക്ക്‌ചൊരിയണമെങ്കില്‍ബാല്യത്തില്‍ തന്നെ അംഗീകാരവും, അഭിനന്ദനവും കുഞ്ഞുങ്ങള്‍ക്ക്‌നല്‍കണമെന്ന വലിയ മന: ശാസ്ത്രം തണ്റ്റെ മാതാപിതാക്കള്‍ക്ക്‌ ആരാണ്‌ പഠിപ്പിച്ചു കൊടുത്തത് ?മക്കളുടെ കൊച്ചു കൊച്ചു നേട്ടങ്ങളില്‍ പോലും അഭിമാനിക്കുന്നവര്‍, ഒരു പക്ഷെ അവര്‍ക്ക്‌ പരമ്പരാഗതമായി കിട്ടിയ സമ്പത്തായിരിക്കാം. ഇങ്ങനെ തലമുറകളായി പകര്‍ന്നുകിട്ടിയ ആശയാദര്‍ശങ്ങളും, പെരുമാറ്റ രീതികളും,ജീവിതശൈലികളും എങ്ങനെ ,എവിടെവച്ചാണുനമുക്കുനഷപ്പെട്ടത്‌?

ഓര്‍മ്മകളുടെ പൂന്തോപ്പില്‍നിന്നൂം ഉയര്‍ന്നുവന്ന ഒരിളംതെന്നല്‍ എഴുപതിനോടടുത്ത കുഞ്ഞൂഞ്ഞമ്മടീച്ചറിനെ ഏഴുവയസ്സുകരിയാക്കി മാറ്റി . തീരെ നിസ്സാരമെന്നു കരുതി നമ്മള്‍ അവഗണിച്ചു കളയുന്ന ചെറിയകാര്യങ്ങളാണ്‌ ജീവിതത്തെ വര്‍ണ്ണഭരിതമാക്കുന്നത്‌

No comments:

Post a Comment