Friday, January 29, 2010

സ്നേഹത്തിണ്റ്റെ പൊന്‍ നൂലിനാല്‍ ബന്ധിക്കപ്പെട്ടവര്‍


അന്‍പതു വര്‍ഷങ്ങള്‍ക്ക്മുന്‍പു മധ്യതിരുവതാംകൂറിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിണ്റ്റെ കഥയാണിത്‌.അവരുടെ ജീവിത ശൈലികളും ജീവിത വീക്ഷണങ്ങളും നമ്മെ അത്ഭുതപ്പെടുത്തും.തീര്‍ച്ച. തലമുറകളായി കൈമാറി വന്ന ആ ജീവിതശൈലി നമുക്ക്‌ കൈമോശം വന്നത്‌ എന്നുമുതല്‍ക്കാണ്‌?.
                                   ചിന്തിക്കൂ.. അടുത്ത തലമുറക്ക്‌ പര്‍ന്നു കൊടുക്കാന്‍ ശ്രേഷ്ഠമായതെന്താണ്‌ നമുക്കള്ളത്‌?
  സ്നേഹത്തിണ്റ്റെ പൊന്‍ നൂലിനാല്‍   ബന്ധിക്കപ്പെട്ടവര്‍

 യാള്‍ അവളെ തണ്റ്റെ ജീവിതത്തിണ്റ്റെ തണലിലേക്ക്‌ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ അവള്‍ക്ക്‌ വയസ്സ്‌ പതിനാറ്‌.'     അബ്രഹാമിനു സാറ' യെന്നപോലെ ദൈവം തനിക്കു തെരെഞ്ഞെടുത്തു തന്ന സഖിയെ അയാള്‍ ജീവനു തുല്യം സ്നേഹിച്ചു.     പുരുഷണ്റ്റെ സ്നേഹം ലഭിച്ചാല്‍ സ്ത്രീ മാലാഖയായി തീരുമെന്ന്‌ അവള്‍ തെളിയിച്ചു.
              
                                  പഠിപ്പോ,പണമോ വേണ്ടത്ര ഇല്ലാത്തവര്‍, പിതൃസ്വത്തായി കിട്ടിയ അരയേക്കര്‍ തരിശു ഭൂമി,ഒരു മൊട്ടക്കുന്ന്‌,അതിണ്റ്റെ നെറുകയില്‍ അവര്‍ ഒരു കുടില്‍ കെട്ടി..നിലാവു പൂത്തിറങ്ങുന്ന രാത്രികളില്‍ ആ കുടിലിണ്റ്റെ മുറ്റത്തിരുന്ന്‌ അവര്‍ സ്വപ്നങ്ങള്‍ നെയ്തു.കുടിലിണ്റ്റെ സ്ഥാനത്ത്‌ മനോഹരമായ ഒരു കൊച്ചു വീട്‌,അതില്‍ നിറയെ മക്കള്‍,പൊന്നുവിളയുന്ന മണ്ണ്‌.തീര്‍ന്നു അവരുടെ കൊച്ചുസ്വപ്നങ്ങള്‍.
                    
                         കാലം കുത്തിയൊഴുകി , ഒരുമലവെള്ളച്ചാട്ടം പോലെ .ആ കാലപ്രവാഹത്തില്‍ അവരുടെ കൊച്ചു കൊച്ചു മോഹങ്ങളും പൂവണിഞ്ഞു. മനോഹരവും ,വൃത്തിയുള്ളതുമായ ഒരു കൊച്ചു വീടും ,ഒന്‍പതുമക്കളേയും,കനാനന്‍ ദേശത്തിനു തുല്യമായ മണ്ണും,നല്‍കിയനുഗ്രഹിച്ച ദൈവത്തിനു അവര്‍ നന്ദി പറഞ്ഞു. മക്കളെല്ലാം പഠനത്തില്‍ സമര്‍ത്ഥര്‍.ഒഴിവുസമയങ്ങളില്‍ മുതിന്ന ആണ്‍ മക്കള്‍ പറമ്പിലിറങ്ങി അപ്പനെസഹായിച്ചും പെണ്‍ മക്കള്‍ അടുക്കളയില്‍ അമ്മയെ സഹായിച്ചും,ഇളയ സഹോദരങ്ങളെ പരിചരിച്ചും ജീവിച്ചു.അദ്ധ്വാനത്തിണ്റ്റെ വില അവര്‍ കണ്ടറിഞ്ഞു,കൊണ്ടറിഞ്ഞു. കന്നുകാലികാലികളും,ആടുമാടുകളും കുടുംബത്തിണ്റ്റെ ഭാഗമായതോടെ വരുമാനം വര്‍ദ്ധിച്ചു
                           പണികഴിഞ്ഞ്‌, ദൂരെ നിന്ന്‌ വരുന്ന അപ്പനെ കാണുമ്പോള്‍ ഉത്സാഹത്തോടെ അമ്മപറയും 'മക്കളെ അപ്പന്‍ വരുന്നുണ്ട്‌ '.എന്നിട്ട്‌ അതിവിശിഷ്ഠനായ ഒരഥിയുടെ ആഗമത്തിലെന്നപോലെ തെല്ലൊരു ഒരുക്കത്തോടെ കാത്തുനില്‍ക്കും.ആഹാരം വിളമ്പുമ്പോള്‍ ദിവ്യമായൊരനുഷ്ഠാനം പോലെ ആദ്യത്തെ ഒരു തവി ചോറ്‌ അപ്പണ്റ്റെ പാത്രത്തില്‍ വിളമ്പും.കുടുംബംനോക്കാനുള്ള അമ്മയുടെ 'പിടിപ്പിനെ'ക്കുറിച്ച്‌ അപ്പന്‍ അഭിമാനം കൊള്ളുന്നതും അഭിനന്ദിക്കുന്നതും മക്കള്‍ കണ്ടും കേട്ടും വളര്‍ന്നു . അവര്‍ പരസ്പരം നല്‍കുന്ന ഈ അംഗീകാരം മാതാപിതാക്കള്‍ കാണപ്പെടുന്ന ദൈവങ്ങളാണെന്ന ചിന്തയിലേക്ക്‌ മക്കളെ കൊണ്ടെത്തിച്ചു.കുടുംബകാര്യങ്ങള്‍ എല്ലാവരും ഒന്നുചേര്‍ന്നാലോചിച്ചു.ഒന്നിച്ചിരുന്നു പ്രാര്‍ത്ഥിച്ചു.തെറ്റുകള്‍ പരസ്പരം ചൂണ്ടിക്കാട്ടിയും ശരികള്‍ അംഗീകരിച്ചും ജീവിച്ചു അവരവര്‍ക്കുചെയ്യവുന്നകാര്യങ്ങള്‍ ഒറ്റയ്ക്കും ചിലപ്പോള്‍ കൂട്ടായിട്ടും ചെയ്തു .അവിടെ പരാതിയില്ല,കുറ്റപ്പെടുത്തലുകളില്ല.
       പത്തു മാസം ചുമന്ന്‌ നൊന്തു പെറ്റതിണ്റ്റെ കണക്ക്‌ അമ്മ മക്കളോട്‌ പറഞ്ഞിട്ടില്ല.മുണ്ട്‌ മുറുക്കിയുടുത്ത്‌ മക്കളെ വളര്‍ത്തിയ കഥ അപ്പനും പറഞ്ഞില്ല. ആ കുടുംബത്തില്‍ എല്ലാവര്‍ക്കൂം ഒന്നു പോലെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ഭാഷ ഉണ്ടായിരുന്നു.സ്നേഹത്തിണ്റ്റെ ,ത്യാഗത്തിണ്റ്റെ, ഉത്സാഹത്തിണ്റ്റെ ഭാഷ.സ്നേഹത്തിണ്റ്റെ പൊന്നൂലിനാല്‍ അവര്‍ ബന്ധിതരായിരുന്നു. അത്‌ പൊട്ടിച്ചെറിയാന്‍ അവാരും ആഗ്രഹിച്ചതുമില്ല .ആ വീട്ടിലെ പെണ്‍ മക്കളെ ആരും പീഢിപ്പിച്ചില്ല,ആണ്‍ മക്കള്‍ ഗുണ്ടാസംഘത്തില്‍പ്പെട്ടതുമില്ല .ആരും അനീതിക്കെതിരെ ഇങ്ക്‌ ലാബ്‌ വിളിച്ച്‌ തെരുവിലൂടെ നടന്നില്ല.(എല്ലാവരും നീതിപൂര്‍വ്വം ജീവിച്ചാല്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ട ആവശ്യമില്ലല്ലോ ?)
                          ആഗ്രാമത്തിലുള്ളവരെ സഹായിക്കാനും അവര്‍ മറന്നില്ല.സ്ത്രീകള്‍ അമ്മയെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു"എണ്റ്റെ പ്രസവ സമയത്ത്‌ ഓടിയെത്താന്‍ ആ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു..എണ്റ്റെ മകളുടെ വിവാഹത്തിന്‌ അവര്‍ സഹായിച്ചില്ലായിരുന്നെങ്കില്‍............... ആ ഗ്രാമത്തിലെ ഏറ്റവും വലിയ വിദ്യാ സമ്പന്നരുടെ മാതാപിതാക്കളായി ,ആരോഗ്യത്തോട്‌ അയാള്‍ എണ്‍പത്തിയഞ്ച്ചും ,അവര്‍ തൊണ്ണൂറ്റിരണ്ടും വയസ്സു വരെ ജീവിച്ചു.
ഇന്ന്‌ സമ്പന്നതയുടെ ഉത്തുംഗശ്രിംഖത്തിലിരുന്ന്‌ പിന്നിലേക്കു നോക്കുമ്പോള്‍ ,ഓര്‍മ്മകളില്‍ കിഴക്കന്‍ മലകളെ തഴുകി വരുന്ന കുഞ്ഞിളം കാറ്റിന്‌ മണ്ണിണ്റ്റേയും വിയര്‍പ്പിണ്റ്റേയും ഗന്ധം. അത്‌ ,അവരുടെ ഒന്‍പതാമത്തെ മകളായി ജനിച്ചതിലുള്ള അഭിമാനത്തിലേക്കുംഒരിക്കലും തീരാത്ത ആനന്ദത്തിലേക്കും എന്നെകൂട്ടികൊണ്ടു പോകാറുണ്ട്‌.

Monday, January 25, 2010

പ്രകൃതി നല്‍കുന്ന പാഠം



               മനുഷ്യനെ നന്‍മയിലേക്ക്‌ നയിക്കുന്നവരെല്ലാം മഹാത്മാക്കളാണ്‌.,ഗുരുക്കന്‍മാരും,നല്ല സുഹൃത്തുക്കളുമൊക്കെ അവരില്‍ പ്പെടും. ജീവിത യാത്രയില്‍ പലപ്പോഴും അവര്‍ വഴികാട്ടികളായി തീരാറുണ്ട്‌   .  ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ പ്രാധാന്യം ജീവിതം തന്നെ നേടിയെടുക്കുന്നതാണ്‌.നേടുന്നതും നഷ്ടപ്പെടുത്തുന്നതും നമ്മള്‍ തന്നെ.ഭൌതീകമായി വലിയ നേട്ടങ്ങലൊന്നും ഉണ്ടാക്കാതെതന്നെ ഇവിടെ സംതൃപ്തരായി ജീവിച്ച്‌ കടന്നു പോകുന്നവരും,കടന്നു പോയവരും ഉണ്ട്‌. ആത്മീയ ജ്ഞാനത്തില്‍നിന്നുരുത്തിരിഞ്ഞു വന്ന നിദാന്തമായ ഹൃദയാഹ്ളാദത്തിണ്റ്റെ പൊങ്കിരണങ്ങള്‍ നമ്മിലേക്കു പകരാന്‍ ശ്രമിച്ചിട്ടുമുണ്ട്‌.
                                                  പ്രകൃതിയുടെ  സൌന്ദര്യാനുഭൂതിയിലേക്ക്‌ എന്നെ ആദ്യമായി കൈപിടിച്ചു നടത്തിയത്‌ നിത്യചൈതന്യയതിയുടെ സാഹിത്യകൃതികളാണ്‌. കൌമാരത്തില്‍നിന്നും യൌവനത്തിലെത്തിയപ്പോഴും,പിന്നെയിപ്പോള്‍ വാര്‍ദ്ധക്യത്തിണ്റ്റെ പടിവാതിലില്‍ എത്തിനില്‍ക്കുമ്പോഴും പ്രകൃതിദര്‍ശനത്തില്‍, ആദ്യാനുഭൂതിതന്നെ.പാപകരവും ദോഷകരവുമല്ലാത്ത ഒരു തരം അനുഭൂതി. സന്തോഷവും , സങ്കടവും വിഹ്വലതകളും പങ്കിടനാവാതെ ഒറ്റപ്പെട്ടിരിക്കുന്ന അവസരങ്ങളിലൊക്കെ പ്രകൃതിതന്നെയാണ്‌ എന്നും എനിക്കാശ്വാസവും അഭയവും. ആ പ്രകൃതി വര്‍ണ്ണന മനസ്സിലിപ്പോഴും പച്ചപിടിച്ചു നില്‍ ക്കുന്നു."എത്ര നോക്കി നിന്നാലും നാമ്പ്‌ വരുന്നത്‌ എങ്ങനെയെന്ന്‌ കാണാനാവുകയില്ല.ഇലച്ചാര്‍ത്തു വന്നു കഴിഞ്ഞാല്‍ പിന്നെ കുഞ്ഞുകുഞ്ഞു പൂമൊട്ടുകള്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടും.ചിലപ്പോള്‍ ഒറ്റയ്ക്ക്‌,ചിലപ്പോള്‍ കുലയായി.നാം ശാന്തമായി കിടന്നുറങ്ങുമ്പോഴും പൂമരങ്ങളും പൂച്ചെടികളും പ്രഭാതസൂര്യനെ സ്വപ്നം കാണുകയാണ്‌.പ്രഭാതത്തിലെ ആദ്യത്തെ ആലോലവായു വരുമ്പോള്‍ തന്നെ വിടരാന്‍ കാത്തു നില്‍ ക്കുന്ന പൂക്കള്‍.ഓരോ പൂവ്‌ വിടരുന്നതും ഒരോ ഹൃദ്യമായ മന്ദഹാസം പോലെയാണ്‌.എന്നാല്‍ അവ പൊട്ടിച്ചിരിക്കുകയല്ല.മലകളുടെ മുകളില്‍കൂടി മഞ്ഞുകയറിവന്ന്‌ ഇലകളിലും പുഷ്പദലങ്ങളിലും വെണ്‍മയുള്ള തുഷാരബിന്ദുക്കള്‍ പതിപ്പിച്ചുപോകുന്നത്‌ഒരു ഉദോഗവും ഇല്ലാതെയാണ്‌,.
                                                                        
                                                           പ്രകൃതിയുടെ ഓരോ ശൈലിയും അത്രയ്ക്ക്‌ ശാന്തമാണ്‌. എല്ലാറ്റിനും പ്രകൃതിക്കു വേണ്ടുവോളം സമയമുണ്ട്‌. പൂവ്‌ വിരിയുന്ന കാര്യത്തിലും.കൂമ്പുന്ന കാര്യത്തിലുമെല്ലാം കൃത്യമായ സമയ നിഷ്ഠയുണ്ട്‌.അതുപോലെ തന്നെയാണ്‌ ഋതുക്കള്‍ വരുന്നതും.ശിശിരം കഴിഞ്ഞാല്‍ വസന്തം വരും. വസന്തം എത്രതന്നെ ആഹ്ളാദകാരിയാണെങ്കിലും ഓരോ വസന്തത്തിനുമറിയാംഇനി പൂക്കളില്‍ നിന്നും പഴങ്ങളും ബീജങ്ങളും വേണ്ട സമയമാണെന്ന്‌..ഉച്ച വെയിലില്‍ ശാന്തമായി സമീരണന്‍ വന്ന്‌ പൂവിന്‍ ദളങ്ങളെ,വേദനിപ്പിക്കാതെ തന്നെ അടര്‍ത്തി കാറ്റില്‍ പറത്തുന്നു.പിന്നെ പൂക്കളും വഹിച്ചു നില്‍ ക്കുന്ന ചെടികള്‍ അമ്മയെപ്പോലെയാണ്‌.ഗര്‍ഭത്തിലിരിക്കുന്ന അടുത്ത തലമുറയെക്കൊണ്ടു വരാന്‍ ചൂടു വേണം.ശരത്ക്കാലം വരും.വര്‍ഷം വരുന്നതിനു മുന്‍പ്‌വിളവെടുപ്പ്‌ കാലമാകും.പിന്നെ വിത്തുകളെല്ലാം പുനരാവിര്‍ഭാവത്തിനു തയ്യാറാകുമ്പോഴേക്കും കടലില്‍നിന്നും കറുത്ത മഴ മേഘങ്ങള്‍ ആകാശത്തേക്കുയരും. അപ്പോള്‍ മാത്രമെ പ്രകൃതി മൌനം ഭഞ്ജിക്കാറുള്ളു. ലോകം അറിയണം, ആകാശത്തുനിന്നും കൃപാരസം വരുന്നുണ്ടെന്ന്‌.ഭൂമിക്കു ജീവന്‍ പ്രധാനം ചെയ്യുന്ന സമയമാണിത്‌. ഭൂമിക്കും വേണം വിശ്രമം. ഹേമന്തം വരുമ്പോഴേക്കും ഇലയില്ല, പൂവില്ല,കായില്ല,ആത്മാവിലെന്നപോലെ വൃക്ഷലതാദികള്‍ നഗ്നമായി നില്‍ ക്കും. ഇത്‌ മനുഷ്യനു നല്‍കുന്ന മൌനത്തില്‍ കൂടിയുള്ള ഒരു സാധക പാഠമാണ്‌. " .
                                                            
                                              പ്രപഞ്ച     പദ്ധതിയില്‍ നമുക്കോരോരുത്തര്‍ക്കും ഓരോ നിയോഗമുണ്ടെന്നും,ആ നിയോഗങ്ങള്‍ ശാന്തതയോടെ, അപരനെ അലോസരപ്പെടുത്താതെ നിര്‍വ്വഹിക്കണമെന്നും പ്രകൃതി നമ്മെ പഠിപ്പിക്കുന്നു.പ്രപഞ്ചസത്യങ്ങളെ മാറ്റി മ    റിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. പ്രകൃതിയെ നിശ്ശബ്ദമായി ആരാധനയോടെ നോക്കിക്കാണുന്ന  ഒരാള്‍ ക്കു    മാത്രമെ        പ്രപഞ്ചപാഠങ്ങളെ ഉള്‍ ക്കൊള്ളുവാനും,അത്‌ സ്വജീവിതത്തിലേക്ക്‌ പര്‍ത്തുവാനും സാധിക്കുകയുള്ളു